Friday, March 29, 2024
Google search engine

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി

spot_img

ന്യൂഡൽഹി:പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ജപ്പാൻ പ്രധാനമന്ത്രി എച്ച്.ഇ. മിസ്റ്റർ ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി. പ്രധാനമന്ത്രി കിഷിദ പ്രധാനമന്ത്രി മോദിക്കായി അത്താഴവിരുന്നും ഒരുക്കിയിരുന്നു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും പ്രാദേശികവും ആഗോളവുമായ ചില വിഷയങ്ങളിൽ അവർ ഉൽപാദനപരമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്തു.

പ്രതിരോധ നിർമ്മാണ മേഖലയിലുൾപ്പെടെ ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും കൂടുതൽ വർധിപ്പിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. അടുത്ത 2+2 വിദേശ, പ്രതിരോധ മന്ത്രിതല യോഗം എത്രയും വേഗം ജപ്പാനിൽ നടത്താമെന്ന് അവർ സമ്മതിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന സാമ്പത്തിക ബന്ധത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് പൊതു-സ്വകാര്യ നിക്ഷേപത്തിലും ധനസഹായത്തിലും 5 ട്രില്യൺ യെൻ എന്ന തങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിന് ഇരുപക്ഷവും സംയുക്തമായി പ്രവർത്തിക്കണമെന്ന് അവർ സമ്മതിച്ചു. ഗതി ശക്തി സംരംഭത്തിലൂടെ ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും ലോജിസ്റ്റിക്‌സും മെച്ചപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി എടുത്തുപറയുകയും ഇന്ത്യയിൽ ജാപ്പനീസ് കമ്പനികളുടെ വലിയ നിക്ഷേപങ്ങളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി കിഷിദയോട് ആവശ്യപ്പെടുകയും ചെയ്തു. അത്തരം നിക്ഷേപങ്ങൾ സുസ്ഥിരമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കാൻ സഹായിക്കുകയും പരസ്പരം പ്രയോജനകരമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുകയാണെന്നും വിവിധ പിഎൽഐ പദ്ധതികൾക്ക് കീഴിൽ 24 ജാപ്പനീസ് കമ്പനികൾ വിജയകരമായി അപേക്ഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.

മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതിയുടെ നടത്തിപ്പിലെ പുരോഗതി ഇരു നേതാക്കളും രേഖപ്പെടുത്തുകയും ഈ പദ്ധതിക്കായുള്ള മൂന്നാം ഗഡു വായ്പയുടെ നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. വിവര വിനിമയ സാങ്കേതിക വിദ്യകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം ഇരു നേതാക്കളും എടുത്തുകാണിക്കുകയും അടുത്ത തലമുറ ആശയവിനിമയ സാങ്കേതികവിദ്യകളുടെ വികസനത്തിൽ ഇരുവിഭാഗങ്ങളുടെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമ്മതിച്ചു. 5G, ബിയോണ്ട് 5G, അർദ്ധചാലകങ്ങൾ തുടങ്ങിയ നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണത്തിന്റെ സാധ്യതകളും അവർ ചർച്ച ചെയ്തു. രണ്ട് പ്രധാനമന്ത്രിമാരും ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ക്ലീൻ എനർജി മേഖലയിൽ സഹകരണം ശക്തമാക്കാൻ സമ്മതിച്ചു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp