spot_img

ഇറാൻ്റെ പ്രകോപനങ്ങൾ തുടരുമ്പോഴും രാജ്യം സുരക്ഷിതം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ സന്നദ്ധമെന്ന് ഭരണാധികാരികൾ

Published:

ദുബായ്: പ്രാദേശികമായ വെല്ലുവി ളികൾക്കും ഇറാൻ്റെ ഭാഗത്തുനി ന്നുണ്ടാകുന്ന പ്രകോപനങ്ങൾ ക്കുമിടയിൽ,യുഎഇയുടെ സുര ക്ഷയും സ്ഥിരതയും കാത്തുസൂ ക്ഷിക്കാൻ രാജ്യം സജ്ജമാണെന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായിലെ അൽ മർമൂമിൽ നടത്തിയ കൂടിക്കാഴ്ച യിലാണ് ഇക്കാര്യം വ്യക്തമാ ക്കിയത്.രാജ്യത്തെ സൈനിക-സിവിൽ സ്ഥാപനങ്ങൾ ഒത്തൊ രുമയോടെ നടത്തുന്ന പ്രവർത്ത നങ്ങൾ യോഗം വിലയിരുത്തി. യുഎഇ എന്നും സമാധാനത്തിൻ്റെയും സുരക്ഷയുടെയും കേന്ദ്രമായി നിലനിൽക്കുമെന്നും, ഏത് വെല്ലുവിളിയെയും നേരിടാ നുള്ള നിശ്ചയദാർഢ്യവും കാര്യക്ഷ മതയും രാജ്യത്തിനുണ്ടെന്നും ഭരണാധികാരികൾ ആവർത്തിച്ചു.
ചർച്ചയിൽ ഉൾത്തിരിഞ്ഞ പ്രധാന ആശയങ്ങൾ
* സുരക്ഷാ സന്നദ്ധത: ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളെ പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സൈനിക-സിവിൽ സ്ഥാപനങ്ങൾ നടത്തുന്ന ശ്രമങ്ങളെ ഭരണാധി കാരികൾ അഭിനന്ദിച്ചു.
* സാമൂഹിക ഐക്യം: സമൂഹത്തിലെ ഒത്തൊരുമയും സ്ഥാപനങ്ങളുടെ കരുത്തുമാണ് വെല്ലുവിളികളെ അതിജീവിക്കാ നുള്ള യുഎഇയുടെ പ്രധാന കരുത്തെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
* സൈന്യത്തിന് ആദരം: രാജ്യത്തിൻ്റെ അതിർത്തികളും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും നടത്തുന്ന സമർപ്പ ണത്തെ യോഗം പ്രത്യേകം പ്രശംസിച്ചു.
സന്ദർശകർക്കും താമസക്കാർക്കും സ്വദേശികൾക്കും ഒരുപോലെ സുരക്ഷിതമായ ഇടമായി യുഎഇ തുടരുമെന്ന് ഭരണാധികാരികൾ ഉറപ്പുനൽകി.

Cover Story

Related Articles

Recent Articles