സായാഹ്നസൂര്യന്റെ സുവർണ്ണ കിരണങ്ങൾ വിടപറയുന്ന ഒരു സായംകാലം. കാട്ടിലെ പക്ഷിമൃഗാ ദികൾ തങ്ങളുടെ താവളങ്ങളി ലേക്ക് ചേക്കേറുവാൻ ആരംഭിച്ചിട്ടേ യുള്ളൂ. ആ സമയം, കാടിനോട് ചേർന്ന പുഴയിൽ കുളിച്ച് ശരീരവും മനസ്സും നിർമ്മലമാക്കി ഒരു ആന കരയ്ക്കു കയറി. ശുദ്ധവായു ശ്വസിച്ച്, പ്രകൃതിയുടെ ശാന്തത ആസ്വദിച്ച് ആ ഗജവീരൻ സാവധാനം റോഡിലൂടെ നടന്നു.
പാലത്തിനടുത്തെത്തിയപ്പോൾ, എതിർദിശയിൽ നിന്ന് ഒരു പന്നി വരുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു. ആ പന്നി ആകെ ചെളിയിൽ കുളിച്ചിരുന്നു എന്ന് മാത്രമല്ല, അവന്റെ ശരിരത്തിൽ നിന്ന് ചുറ്റും മലിന്യവും ദുർഗന്ധവും വമിപ്പിക്കു ന്നുണ്ടായിരുന്നു. പന്നിയെ കണ്ട മാത്രയിൽ തന്നെ, ആന ഒട്ടും ആലോചിക്കാതെ ശാന്തനായി റോഡിന്റെ ഒരു വശത്തേക്ക് മാറിനിന്നു. ഇത് കണ്ട പന്നി ആദ്യം ഒന്ന് അംബരന്നു. ശേഷം അഹങ്കാരത്തോടും പുശ്ചത്തോടും കൂടെ ആനയെ നോക്കി. പന്നിയുടെ മുഖത്ത് ഒരു വലിയ യുദ്ധം ജയിച്ച ഭാവമായിരുന്നു. അവൻ അഹങ്കാര ത്തോടുകൂടി പാലം കടന്നുപോയി.
പിന്നീട് തന്റെ കൂട്ടുകാരുടെ അടുത്തെത്തിയ പന്നി ഗർവ്വോടെ പറഞ്ഞു:
“എന്റെ കരുത്തു കണ്ടോ? ആ കൂറ്റൻ ആന പോലും എന്നെ കണ്ടു ഭയന്ന് വഴിമാറി തന്നു!”
ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. ഇതറിഞ്ഞ മറ്റു ആനകൾ ആശ്ചര്യപ്പെട്ടു. അവർ ആനയോട് ചോദിച്ചു:
“നീ ശരിക്കും അവനെ ഭയന്നാണോ വഴിമാറിയത്? നിനക്ക് അവനെ ഒറ്റ ചവിട്ടിന് ദൂരേക്ക് എറിയാമായിരുന്നില്ലേ?”
ആനയുടെ കണ്ണുകളിൽ കരുണയും വിവേകവും നിറഞ്ഞുനിന്നു. അവൻ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി:
“തീർച്ചയായും, എനിക്ക് അവനെ നിസ്സാരമായി നേരിടാമായിരുന്നു. പക്ഷേ, ഞാൻ കുളിച്ച് വൃത്തിയായി വരികയായിരുന്നു. അവനാകട്ടെ ചെളിയിൽ മുങ്ങിക്കുളിച്ചും. ഞാൻ അവനെ തൊട്ടാൽ മലിനമാകുന്നത് ഞാനാണ്. എന്റെ ശുദ്ധി കാത്തു സൂക്ഷിക്കാനാണ് ഞാൻ മാറി നിന്നത്. ചിലപ്പോഴൊക്കെ വഴിമാറുന്നത് ഭയത്താലല്ല, സ്വയം മലിനമാകാതിരിക്കാനാണ്.”
ഈ കഥ നമുക്ക് നൽകുന്ന പാഠം എന്താണ് ….?
നമ്മുടെ ജീവിതത്തിലും ഇത്തരത്തി ലുള്ള ഒട്ടേറെ ‘ചെളിപുരണ്ട വ്യക്തികളെ’ നാം കണ്ടുമുട്ടാറുണ്ട് അല്ലെ ? നെഗറ്റീവ് മനോഭാവമു ള്ളവർ, അനാവശ്യമായി വിമർശിക്കുന്നവർ, അഹങ്കാരികൾ. അറിയുക, അവരോട് തർക്കിക്കാൻ നിൽക്കുന്നത് നമ്മുടെ സമാധാ നവും സമയവും നശിപ്പിക്കുക യേയുള്ളൂ. ഇത്തരക്കാരെ ജയിക്കാനായി ബുദ്ധിമാന്മാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് അവഗണ.ബുദ്ധിമാന്മാർ പറയുന്നു.
“നമ്മുടെ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വഴിയിൽ കാണുന്ന എല്ലാ തടസ്സങ്ങളോടും പ്രതികരിക്കാൻ നിൽക്കരുത്.”
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷ കനും,ആപേക്ഷികതാ സിദ്ധാന്ത ത്തിനു രൂപം നൽകിയ ബുദ്ധിരാക്ഷ സനുമായ ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഇങ്ങനെ പറയുകയു ണ്ടായി. “Weak people revenge. Strong people forgive. Intelligent people ignore.”
(ബലഹീനർ പ്രതികാരം ചെയ്യും, ശക്തരായവർ ക്ഷമിക്കും, ബുദ്ധിമാന്മാർ അവഗണിക്കും.)ഈ കഥയിലെ ആന ഒരു’ബുദ്ധിമാനായ’ (Intelligent) വ്യക്തിത്വത്തിന്റെ പ്രതീകമാണ്. ആ പന്നിയെ ചവിട്ടി എറിഞ്ഞ് പ്രതികാരം ചെയ്യാൻ ആനയ്ക്ക് ഒരു നിമിഷം മതിയായിരുന്നു. പക്ഷേ, തന്റെ ശരീരവും മനസ്സും മലിനമാക്കാ തിരിക്കാൻ ആന തിരഞ്ഞെടുത്തത് ‘അവഗണന’ എന്ന വഴിയാണ്.
നമ്മുടെ ജീവിതത്തിലും ഇതുതന്നെ യാണ് പ്രസക്തം. അനാവശ്യമായ തർക്കങ്ങളിലും നെഗറ്റീവ് ചിന്താഗതിക്കാരിലും കുടുങ്ങിക്കിട ക്കാതെ, അവരെ ബുദ്ധിപൂർവ്വം അവഗണിച്ച് മുന്നോട്ട് പോകുന്നത് നമ്മെ കൂടുതൽ ഉയരങ്ങളിലെ ത്തിക്കും. “അവഗണന ഒരു കലയാണ് . അതുപോലെ എല്ലാ പോരാട്ടങ്ങളും ജയിക്കാൻ ഉള്ളതല്ല. ചിലപ്പോഴൊക്കെ അവഗണ വിജയത്തിന് അനിവര്യ തയാണ്. മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഓർക്കുക:
“നിങ്ങളുടെ അനുവാദം കൂടാതെ ആർക്കും നിങ്ങളെ വേദനിപ്പിക്കാൻ കഴിയില്ല.”
മറ്റുള്ളവരുടെ തരംതാണ പ്രവർത്തികൾക്ക് മറുപടി നൽകി നമ്മുടെ മാനസിക ഊർജ്ജം പാഴാക്കരുത്.നിങ്ങളുടെ ഊർജ്ജം വിലപ്പെട്ടതാണ്. പിന്മാറ്റം തോൽവിയല്ല.ചെളിപുരണ്ട വഴികളിൽ നിന്നും വ്യക്തികളിൽ നിന്നും മാറി നടക്കുന്നത് ഭീരുത്വ വുമല്ല, മറിച്ച് അത് വിവേക മാണ്. നമ്മുടെ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരം വിട്ടു വീഴ്ചകൾ അത്യാവശ്യമാണ്. ബ്രൂസ് ലീ പറഞ്ഞതുപോലെ, “പ്രയാസങ്ങളെ അതിജീവിക്കാ നുള്ള കരുത്തിനായാണ് നാം പ്രാർത്ഥിക്കേണ്ടത് “.
ഉപസംഹാരം
ജീവിതത്തിൽ വളരാൻ ആഗ്രഹി ക്കുന്നവർക്ക് ഓരോ കല്ലെറിയു ന്നവന്റെയും നേരെ തിരിയാൻ സമയമില്ല. നമ്മുടെ മനസ്സിന്റെ ശുദ്ധിയും ശാന്തിയും സംരക്ഷി ക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. പ്രതികരിക്കേണ്ട ഇടങ്ങളിൽ മാത്രം പ്രതികരിക്കുക, ബാക്കിയുള്ളവ ആ ആനയെപ്പോലെ പുഞ്ചിരിയോടെ അവഗണിക്കുക.
ഓർക്കുക: “നിങ്ങൾ വഴിമാറുന്നത് ഭയത്താലല്ല, നിങ്ങളെത്തന്നെ മലിനമാക്കാതിരിക്കാനാണ്.”




