spot_img
Home Blog

അതിജീവനത്തിന്റെ ചിറകുകൾ: ചുമടുമായി ഉയരങ്ങളിലേക്ക്

0

നമ്മുടെ ജീവിതയാത്രയിൽ നാം ചുമക്കുന്ന ഓരോ ഭാരവും നമ്മെ തളർത്താനല്ല, മറിച്ച് ഉയർത്താനാ ണെന്ന വലിയ സത്യം വിളിച്ചോ തുന്ന ഒരു പുരാതന കഥയുണ്ട്. സൃഷ്ടിയുടെ പ്രഭാതത്തിൽ, പക്ഷികൾക്ക് മനോഹരമായ വർണ്ണങ്ങളും ഇമ്പമുള്ള സംഗീതവും ലഭിച്ചിരുന്നു. എന്നാൽ നീലാകാശത്തിന്റെ അനന്തതയി ലേക്ക് നോക്കി അവ നിശബ്ദം വിതുമ്പി. കാരണം, അവർക്ക് ആകാശത്തിലേക്ക് ഉയരാനുള്ള കരുത്തുണ്ടായിരുന്നില്ല. പക്ഷികളുടെ സങ്കടം കണ്ട് മനസലഞ്ഞ ദൈവം ഒടുവിൽ  പക്ഷികൾക്കായി ചിറകുകൾ സൃഷ്ടിച്ച് പക്ഷികളുടെ മുന്നിലേക്ക് ഇട്ടു കൊടുത്തിട്ട് പറഞ്ഞു “ഇത് നിങ്ങൾ ചുമലിലേറ്റുക,” ദൈവത്തിൻ്റെ വാക്കുകൾ കേട്ട പക്ഷികൾ ഭയന്നു. “ഇത്രയും ഭാരമേറിയ ഒന്ന് ഞങ്ങൾ എങ്ങനെ വഹിക്കും? ഇത് ഞങ്ങളുടെ നടത്തത്തെ തടസ്സപ്പെടുത്തില്ലേ?” എന്നവർ ആശങ്കപ്പെട്ടു. എങ്കിലും സ്രഷ്ടാവിനോടുള്ള വിശ്വാസ ത്താൽ അവർ ആ ഭാരം തങ്ങളുടെ ചുമലിലേറ്റി.
അവിടെയാണ് അത്ഭുതം സംഭവി ച്ചത്. ആ ഭാരം ക്രമേണ അവരുടെ ശരീരത്തിന്റെ ഭാഗമായി മാറി. ആദ്യമത് ഒരു ‘ചുമടായി’ തോന്നിയെ ങ്കിലും, പിന്നീട് അതൊരു ‘ശക്തിയായി’ പരിണമിച്ചു. അധികം വൈകാതെ ആ ഭാരമാണ് തങ്ങളെ മണ്ണിൽ നിന്ന് വിണ്ണിലേക്ക് ഉയർ ത്തുന്ന ‘ചിറകുകളെന്ന്’ അവർ തിരിച്ചറിഞ്ഞു.മനുഷ്യജീവിതവും ഈ പക്ഷിക്കഥയ്ക്ക് സമാനമാണ്. നമുക്ക് ചുറ്റുമുള്ള ഉത്തരവാദിത്ത ങ്ങളും പരാജയങ്ങളും നഷ്ടങ്ങളും പലപ്പോഴും നമ്മെ തളർത്തുന്ന ഭാരങ്ങളായി തോന്നാം. എന്നാൽ മഹാനായ ഹെലൻ കെല്ലർ (Helen Keller) പറഞ്ഞതുപോലെ:
“Character cannot be developed in ease and quiet. Only through experience of trial and suffering can the soul be strengthened.”
(ശാന്തതയിലും സൗകര്യങ്ങളിലും സ്വഭാവം രൂപപ്പെടില്ല. പരീക്ഷണങ്ങ ളിലൂടെയും കഷ്ടപ്പാടുകളിലൂടെയും മാത്രമേ ആത്മാവിന് കരുത്ത് ലഭിക്കൂ.)

നമ്മുടെ ജീവിതത്തിലെ ഓരോ തിരിച്ചടിയും വാസ്തവത്തിൽ നമ്മുടെ ചിറകുകൾ മുളപ്പിക്കുന്ന ഘട്ടങ്ങളാണ്. നാം ഇന്ന് അനുഭവി ക്കുന്ന വേദന നാളെ നമ്മുടെ വിലാസമായി മാറും.
ഇരുളിൽ തെളിയുന്ന വെളിച്ചം
പ്രതിസന്ധികളെ നാം എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് നമ്മുടെ വിജയം ഇരിക്കുന്നത്. ശാസ്ത്രലോകത്തെ വിസ്മയം ആൽബർട്ട് ഐൻസ്റ്റീൻ (Albert Einstein) നിരീക്ഷിച്ചത് നോക്കുക:
“In the middle of difficulty lies opportunity.”
(പ്രതിസന്ധികളുടെ മധ്യത്തിലാണ് അവസരങ്ങൾ ഒളിഞ്ഞിരി ക്കുന്നത്.)കഷ്ടപ്പാടുകളെ ഭാരമായി കണ്ട് തള്ളിക്കളയുന്നവർക്ക് ഒരിക്കലും പറന്നുയരാൻ കഴിയില്ല. എന്നാൽ ആ ഭാരത്തെ ആത്മ വിശ്വാസത്തോടെ ഏറ്റെടുക്കു ന്നവർക്ക് ആകാശം കീഴടക്കാം. ഡോ. എ.പി.ജെ. അബ്ദുൾ കലാം (A. P. J. Abdul Kalam) എപ്പോഴും ഓർമ്മിപ്പിച്ചിരുന്നതുപോലെ:
“Man needs difficulties in life because they are necessary to enjoy success.” (വിജയം ആസ്വദിക്കാൻ മനുഷ്യന് ജീവിതത്തിൽ പ്രതിസന്ധികൾ അത്യാവശ്യമാണ്.)

അറിയുകജീവിതം ഒരു ചിറകടിയാണ്.
ഇന്ന് നിങ്ങളുടെ മുന്നിലുള്ള കടമ്പകൾ — അത് സാമ്പത്തി കമാകട്ടെ, മാനസികമാകട്ടെ, അല്ലെങ്കിൽ കരിയറിലെ വെല്ലുവിളി കളാകട്ടെ — അവയൊന്നും നിങ്ങളെ തകർക്കാൻ വന്നതല്ല. മറിച്ച്, നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അതിജീവനത്തിന്റെ കരുത്തിനെ പുറത്തെടുക്കാൻ വന്നതാണ്.
നമ്മുടെ കവി കുമാരനാശാൻ പാടിയതുപോലെ, “മാറുന്നു ചക്രഗതി പോലെയവസ്ഥയി ങ്ങോർക്കാൽവിചിത്രമിതൊരാർക്കു മറിഞ്ഞുകൂടാ.” മനുഷ്യ ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യ മാണ്, ആ മാറ്റങ്ങളിൽ നാം ഏറ്റെടു ക്കുന്ന ഭാരങ്ങളാണ് . അതു തന്നെയാണ്  നമ്മുടെ വ്യക്തിത്വ ത്തെ രൂപപ്പെടുത്തുന്നത്.
സംഗ്രഹം:
നിങ്ങൾ ഇന്ന് ചുമക്കുന്ന ആ ഭാരത്തെ ഭയപ്പെടരുത്. അത് നിങ്ങളെ ഭൂമിയിലേക്ക് തളച്ചിടാനുള്ളതല്ല, മറിച്ച് ആകാശത്തിന്റെ അറ്റം വരെ പറന്നുയരാൻ നിങ്ങളെ പ്രാപ്തനാക്കുന്ന ചിറകുകളാണ്. ഓർക്കുക:-  വലിയ കാറ്റുകളെ എതിരിടുമ്പോഴാണ്, ജെറ്റ് വിമാനങ്ങൾ മുന്നോട്ട് കുതിക്കു ന്നതും പക്ഷികൾ കൂടുതൽ ഉയരത്തിൽ പറക്കുന്നതും.

വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധം നീങ്ങി; ആഗോള വിപണിയിലേക്ക് സ്വർണ്ണമൊഴുക്ക് വരുന്നു

0

വാഷിംങ്ടൺ: -ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവിഭവ ശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധങ്ങൾ നീക്കി. ഇതോടെ വെനസ്വേലയുടെ സ്വർണ്ണവും മറ്റ് അപൂർവ്വ ധാതുക്കളും ആഗോള വിപണിയിലേക്ക് വൻതോതിൽ എത്താൻ വഴിയൊരുങ്ങിയിരിക്കു കയാണ്. പുതിയ ഭരണകൂടവുമായി അമേരിക്ക സൗഹൃദം സ്ഥാപിക്കു ന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഉപരോധം നീങ്ങുന്നത് എങ്ങനെയൊക്കെ ബാധിക്കും?
അമേരിക്കയുടെ ഈ തീരുമാനം ആഗോള സ്വർണ്ണ വിപണിയിലും ഊർജ്ജ മേഖലയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും. പ്രധാനപ്പെട്ട മാറ്റങ്ങൾ ഇവയാണ്:
* സ്വർണ്ണ വിപണിയിലെ ഉണർവ്: ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ള രാജ്യങ്ങളി ലൊന്നാണ് വെനസ്വേല. ഉപരോധം നീങ്ങിയതോടെ വെനസ്വേലയുടെ ഔദ്യോഗിക ഖനന കമ്പനിയായ ‘മിനർവന്’ (Minerven) ഇനി അന്താ രാഷ്ട്ര തലത്തിൽ ഇടപാടുകൾ നടത്താം.
* മറ്റ് ധാതുക്കളുടെ ലഭ്യത: സ്വർണ്ണത്തിന് പുറമെ ഡയമണ്ട്, ബോക്സൈറ്റ്, ഹൈടെക് ഉൽപ്പന്നങ്ങൾക്ക് അത്യാവശ്യമായ കോൾട്ടൺ തുടങ്ങിയ ധാതുക്കളും വിപണിയിലെത്തും.
* നേട്ടം കൊയ്യുന്ന രാജ്യങ്ങൾ: വെനസ്വേലയിൽ നിന്ന് നിലവിൽ സ്വർണ്ണം വാങ്ങുന്ന യു.എ.ഇ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് ഉപരോധം നീക്കിയത് വലിയ ലാഭമുണ്ടാക്കും.
ഒറിനോക്കോ മൈനിങ് ആർക്ക്: വെല്ലുവിളികളും സാധ്യതകളും
വെനസ്വേലയുടെ സ്വർണ്ണ നിക്ഷേപ ത്തിന്റെ കേന്ദ്രം തെക്കൻ മേഖലയിലെ ഒറിനോക്കോ മൈനിങ് ആർക്ക് (Orinoco Mining Arc) ആണ്. ഏകദേശം 1,12,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതി യുള്ള ഈ മേഖലയിൽ സ്വർണ്ണ ത്തിന് പുറമെ വൻതോതിൽ എണ്ണ നിക്ഷേപവുമുണ്ട്.എങ്കിലും ഇവിടെ ഖനനം നടത്തുക എന്നത് അത്ര എളുപ്പമല്ല. മേഖലയിൽ സ്വാധീന മുള്ള സായുധ സംഘങ്ങളെ നിയന്ത്രിക്കുക എന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുക എന്നതും സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളികളാണ്.
വെനസ്വേലയുടെ അതിജീവനം
വർഷങ്ങളായി നീണ്ടുനിന്ന ഉപരോധം കാരണം സാമ്പത്തിക മായി തകർന്ന വെനസ്വേല, പലപ്പോഴും ഭക്ഷ്യവസ്തുക്കളും മരുന്നുകളും വാങ്ങാൻ പോലും സ്വർണ്ണത്തെയാണ് ആശ്രയിച്ചി രുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരം കൈവശമു ണ്ടായിട്ടും ഉപരോധം മൂലം അത് പ്രയോജനപ്പെടുത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. “ദെൽസി റോദ്രിഗസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടവുമായി അമേരിക്ക സഹകരിക്കാൻ തുടങ്ങിയതോടെ, അമേരിക്കൻ കമ്പനികൾ നേരിട്ട് വെനസ്വേല യിൽ നിക്ഷേപം നടത്താൻ തയ്യാറായിക്കഴിഞ്ഞു.”

ഏപ്രിൽ മാസത്തെ ബാങ്ക് അവധികൾ: ഇടപാടുകാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

0

തിരുവന്തപുരം :-2026 ഏപ്രിൽ മാസത്തിൽ ദേശീയ അവധികളും പ്രാദേശിക ഉത്സവങ്ങളും വാരാന്ത്യ ങ്ങളും ഉൾപ്പെടെ ബാങ്കുകൾക്ക് 12 അവധിദിനങ്ങളാണ് വരുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പട്ടിക പ്രകാരം ബാങ്ക് ശാഖകൾ ഈ ദിവസങ്ങ ളിൽ പ്രവർത്തിക്കില്ലെങ്കിലും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.
പ്രധാന അവധി ദിനങ്ങൾ:
* ഏപ്രിൽ -1: സാമ്പത്തിക അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ബാങ്കുകൾക്ക് അവധിയായിരിക്കും. അക്കൗണ്ടുകൾ ക്രമീകരിക്കുന്ന തിനും രേഖകൾ തയ്യാറാക്കുന്ന തിനുമുള്ള നടപടിക്രമങ്ങൾ ക്കായാണ് ഈ ദിവസം നീക്കിവച്ചി രിക്കുന്നത്.
* ഏപ്രിൽ -2: പെസഹ വ്യാഴം പ്രമാണിച്ച് കൊച്ചിയിലും തിരുവന ന്തപുരത്തും ബാങ്കുകൾക്ക് അവധിയാണ്.
* ഏപ്രിൽ -3: ദുഃഖവെള്ളി പ്രമാണിച്ച് ഭൂരിഭാഗം നഗരങ്ങളിലും ബാങ്കുകൾക്ക് അവധിയാ യിരിക്കും. എന്നാൽ അഗർത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ജയ്പൂർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഈ ദിവസം ബാങ്കുകൾ പ്രവർത്തിക്കും.
* ഏപ്രിൽ -15: വിഷു, ബംഗാളി പുതുവർഷം (നവവർഷ), ബോഹാഗ് ബിഹു, ഹിമാചൽ ദിനം എന്നിവയോടനുബന്ധിച്ച് കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത, ഗുവാഹത്തി, ഇറ്റാനഗർ, ഷിംല, അഗർത്തല തുടങ്ങിയ നഗരങ്ങ ളിൽ അവധിയായിരിക്കും.
* ഏപ്രിൽ -16: ബോഹാഗ് ബിഹു പ്രമാണിച്ച് ഗുവാഹത്തിയിൽ ബാങ്കുകൾക്ക് അവധിയാ യിരിക്കും.
* ഏപ്രിൽ -20: ബസവ ജയന്തിയും അക്ഷയതൃതീയയും പ്രമാണിച്ച് ബെംഗളൂരുവിലെ ബാങ്കുകൾക്ക് അവധിയാണ്.

വാരാന്ത്യ അവധികൾ:
ഉത്സവങ്ങൾക്കും പ്രാദേശിക അവധികൾക്കും പുറമെ എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയായിരിക്കും.
* ഞായറാഴ്ചകൾ: ഏപ്രിൽ 5, 12, 19, 26.
* രണ്ടാം ശനിയാഴ്ച: ഏപ്രിൽ 11.
* നാലാം ശനിയാഴ്ച: ഏപ്രിൽ 25.
ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാണ്:
ബാങ്ക് ശാഖകൾ അവധിയാ ണെങ്കിലും മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ (UPI) തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി തടസ്സമി ല്ലാതെ ഇടപാടുകൾ നടത്താം. ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്‌മെന്റുകൾ, അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കൽ തുടങ്ങിയവ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഉപഭോക്താ ക്കൾക്ക് എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതാണ്.

അവഗണനയുടെ കല: ബുദ്ധിമാന്മാരുടെ വിജയതന്ത്രം

0

സായാഹ്നസൂര്യന്റെ സുവർണ്ണ കിരണങ്ങൾ വിടപറയുന്ന ഒരു സായംകാലം. കാട്ടിലെ പക്ഷിമൃഗാ ദികൾ തങ്ങളുടെ താവളങ്ങളി ലേക്ക് ചേക്കേറുവാൻ ആരംഭിച്ചിട്ടേ യുള്ളൂ. ആ സമയം, കാടിനോട് ചേർന്ന പുഴയിൽ കുളിച്ച് ശരീരവും മനസ്സും നിർമ്മലമാക്കി ഒരു ആന കരയ്ക്കു കയറി. ശുദ്ധവായു ശ്വസിച്ച്, പ്രകൃതിയുടെ ശാന്തത ആസ്വദിച്ച് ആ ഗജവീരൻ സാവധാനം റോഡിലൂടെ നടന്നു.
പാലത്തിനടുത്തെത്തിയപ്പോൾ, എതിർദിശയിൽ നിന്ന് ഒരു പന്നി വരുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു. ആ പന്നി ആകെ ചെളിയിൽ കുളിച്ചിരുന്നു എന്ന് മാത്രമല്ല, അവന്റെ ശരിരത്തിൽ നിന്ന് ചുറ്റും മലിന്യവും ദുർഗന്ധവും വമിപ്പിക്കു ന്നുണ്ടായിരുന്നു. പന്നിയെ കണ്ട മാത്രയിൽ തന്നെ, ആന ഒട്ടും ആലോചിക്കാതെ ശാന്തനായി റോഡിന്റെ ഒരു വശത്തേക്ക് മാറിനിന്നു. ഇത് കണ്ട പന്നി ആദ്യം ഒന്ന് അംബരന്നു. ശേഷം  അഹങ്കാരത്തോടും പുശ്ചത്തോടും കൂടെ ആനയെ നോക്കി. പന്നിയുടെ മുഖത്ത് ഒരു വലിയ യുദ്ധം ജയിച്ച ഭാവമായിരുന്നു. അവൻ അഹങ്കാര ത്തോടുകൂടി പാലം കടന്നുപോയി.
പിന്നീട് തന്റെ കൂട്ടുകാരുടെ അടുത്തെത്തിയ പന്നി ഗർവ്വോടെ പറഞ്ഞു:

“എന്റെ കരുത്തു കണ്ടോ? ആ കൂറ്റൻ ആന പോലും എന്നെ കണ്ടു ഭയന്ന് വഴിമാറി തന്നു!”

ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. ഇതറിഞ്ഞ മറ്റു ആനകൾ ആശ്ചര്യപ്പെട്ടു. അവർ ആനയോട് ചോദിച്ചു:

“നീ ശരിക്കും അവനെ ഭയന്നാണോ വഴിമാറിയത്? നിനക്ക് അവനെ ഒറ്റ ചവിട്ടിന് ദൂരേക്ക് എറിയാമായിരുന്നില്ലേ?”

ആനയുടെ കണ്ണുകളിൽ കരുണയും വിവേകവും നിറഞ്ഞുനിന്നു. അവൻ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി:

“തീർച്ചയായും, എനിക്ക് അവനെ നിസ്സാരമായി നേരിടാമായിരുന്നു. പക്ഷേ, ഞാൻ കുളിച്ച് വൃത്തിയായി വരികയായിരുന്നു. അവനാകട്ടെ ചെളിയിൽ മുങ്ങിക്കുളിച്ചും. ഞാൻ അവനെ തൊട്ടാൽ മലിനമാകുന്നത് ഞാനാണ്. എന്റെ ശുദ്ധി കാത്തു സൂക്ഷിക്കാനാണ് ഞാൻ മാറി നിന്നത്. ചിലപ്പോഴൊക്കെ വഴിമാറുന്നത് ഭയത്താലല്ല, സ്വയം മലിനമാകാതിരിക്കാനാണ്.”

ഈ കഥ നമുക്ക് നൽകുന്ന പാഠം എന്താണ് ….?
നമ്മുടെ ജീവിതത്തിലും ഇത്തരത്തി ലുള്ള ഒട്ടേറെ ‘ചെളിപുരണ്ട വ്യക്തികളെ’ നാം കണ്ടുമുട്ടാറുണ്ട് അല്ലെ ? നെഗറ്റീവ് മനോഭാവമു ള്ളവർ, അനാവശ്യമായി വിമർശിക്കുന്നവർ, അഹങ്കാരികൾ. അറിയുക, അവരോട് തർക്കിക്കാൻ നിൽക്കുന്നത് നമ്മുടെ സമാധാ നവും സമയവും നശിപ്പിക്കുക യേയുള്ളൂ. ഇത്തരക്കാരെ ജയിക്കാനായി ബുദ്ധിമാന്മാർ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് അവഗണ.ബുദ്ധിമാന്മാർ പറയുന്നു.

“നമ്മുടെ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വഴിയിൽ കാണുന്ന എല്ലാ തടസ്സങ്ങളോടും പ്രതികരിക്കാൻ നിൽക്കരുത്.”

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷ കനും,ആപേക്ഷികതാ സിദ്ധാന്ത ത്തിനു രൂപം നൽകിയ ബുദ്ധിരാക്ഷ സനുമായ ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഇങ്ങനെ പറയുകയു ണ്ടായി. “Weak people revenge. Strong people forgive. Intelligent people ignore.”
(ബലഹീനർ പ്രതികാരം ചെയ്യും, ശക്തരായവർ ക്ഷമിക്കും, ബുദ്ധിമാന്മാർ അവഗണിക്കും.)ഈ കഥയിലെ ആന ഒരു’ബുദ്ധിമാനായ’ (Intelligent) വ്യക്തിത്വത്തിന്റെ പ്രതീകമാണ്. ആ പന്നിയെ ചവിട്ടി എറിഞ്ഞ് പ്രതികാരം ചെയ്യാൻ ആനയ്ക്ക് ഒരു നിമിഷം മതിയായിരുന്നു. പക്ഷേ, തന്റെ ശരീരവും മനസ്സും മലിനമാക്കാ തിരിക്കാൻ ആന തിരഞ്ഞെടുത്തത് ‘അവഗണന’ എന്ന വഴിയാണ്.
നമ്മുടെ ജീവിതത്തിലും ഇതുതന്നെ യാണ് പ്രസക്തം. അനാവശ്യമായ തർക്കങ്ങളിലും നെഗറ്റീവ് ചിന്താഗതിക്കാരിലും കുടുങ്ങിക്കിട ക്കാതെ, അവരെ ബുദ്ധിപൂർവ്വം അവഗണിച്ച് മുന്നോട്ട് പോകുന്നത് നമ്മെ കൂടുതൽ ഉയരങ്ങളിലെ ത്തിക്കും.  “അവഗണന ഒരു കലയാണ് . അതുപോലെ എല്ലാ പോരാട്ടങ്ങളും ജയിക്കാൻ ഉള്ളതല്ല. ചിലപ്പോഴൊക്കെ അവഗണ വിജയത്തിന് അനിവര്യ തയാണ്. മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഓർക്കുക:

“നിങ്ങളുടെ അനുവാദം കൂടാതെ ആർക്കും നിങ്ങളെ വേദനിപ്പിക്കാൻ കഴിയില്ല.”

മറ്റുള്ളവരുടെ തരംതാണ പ്രവർത്തികൾക്ക് മറുപടി നൽകി നമ്മുടെ മാനസിക ഊർജ്ജം പാഴാക്കരുത്.നിങ്ങളുടെ ഊർജ്ജം വിലപ്പെട്ടതാണ്. പിന്മാറ്റം തോൽവിയല്ല.ചെളിപുരണ്ട വഴികളിൽ നിന്നും വ്യക്തികളിൽ നിന്നും മാറി നടക്കുന്നത് ഭീരുത്വ വുമല്ല, മറിച്ച് അത് വിവേക മാണ്. നമ്മുടെ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരം വിട്ടു വീഴ്ചകൾ അത്യാവശ്യമാണ്. ബ്രൂസ് ലീ പറഞ്ഞതുപോലെ, “പ്രയാസങ്ങളെ അതിജീവിക്കാ നുള്ള കരുത്തിനായാണ് നാം പ്രാർത്ഥിക്കേണ്ടത് “.
ഉപസംഹാരം
ജീവിതത്തിൽ വളരാൻ ആഗ്രഹി ക്കുന്നവർക്ക് ഓരോ കല്ലെറിയു ന്നവന്റെയും നേരെ തിരിയാൻ സമയമില്ല. നമ്മുടെ മനസ്സിന്റെ ശുദ്ധിയും ശാന്തിയും സംരക്ഷി ക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. പ്രതികരിക്കേണ്ട ഇടങ്ങളിൽ മാത്രം പ്രതികരിക്കുക, ബാക്കിയുള്ളവ ആ ആനയെപ്പോലെ പുഞ്ചിരിയോടെ അവഗണിക്കുക.
ഓർക്കുക: “നിങ്ങൾ വഴിമാറുന്നത് ഭയത്താലല്ല, നിങ്ങളെത്തന്നെ മലിനമാക്കാതിരിക്കാനാണ്.”

ദുബായിൽ മഴ കുറഞ്ഞു: എങ്കിലും ജാഗ്രത പാലിച്ചില്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം

0

അബുദാബി:-ദുബായിൽ മഴ കുറഞ്ഞു: ജാഗ്രത പാലിക്കുക ഇല്ലെങ്കിൽ ലൈസൻസ് തെറിക്കും; ട്രാഫിക് നിയമങ്ങളും പിഴകളും അറിയാം.യുഎഇയിൽ നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറുകളിൽ കാലാ വസ്ഥാ വ്യതിയാനം തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്. മാർച്ച് 27 വെള്ളിയാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരുന്നത്. മഴസമയത്ത് റോഡിലെ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്ക ണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
സുരക്ഷിത യാത്രയ്ക്കായി പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ:
* വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക.
* ടയറുകൾ, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
* നനഞ്ഞ റോഡുകളിൽ വേഗത കുറച്ച് മാത്രം വാഹനമോടിക്കുക.
* പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക, വളവുകളിൽ അതീവ ജാഗ്രത പാലിക്കുക.
* വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടു നിൽക്കുക.
ശ്രദ്ധിക്കേണ്ട പ്രധാന പിഴകൾ:
1. ഫോൺ ഉപയോഗം (Fine: Dhs 800 | 4Black Points)
മഴയുടെ ദൃശ്യങ്ങൾ പകർത്താനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനോ വേണ്ടി വാഹനമോടി ക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമാണ്. ഇത് ശ്രദ്ധ തിരിക്കുകയും അപകടസാധ്യത 32% വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. ലൈൻ അച്ചടക്കം (Fine: Dhs 400)
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലൈൻ മാറുന്നത് മഴസമയത്ത് വലിയ അപകടങ്ങൾക്ക് കാരണമാകും. ട്രക്കുകളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നതെങ്കിൽ 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
3. അശ്രദ്ധമായ ഡ്രൈവിംഗ് (Fine: Dhs 2000 | 23 Black Points)
മറ്റുള്ളവരുടെ ജീവന് ഭീഷണിയാ കുന്ന രീതിയിൽ വാഹനമോടിച്ചാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെ ട്ടുകയും ചെയ്യും. അപകടകരമായ രീതിയിൽ വെട്ടിത്തിരിക്കുന്നവർക്ക് (Swerving) 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
4. സുരക്ഷിത അകലം പാലിക്കാത്തത് (Fine: Dhs 400 | 4Black Points)
മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാ ത്തവർക്ക് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ചുമത്തും.
ദുബായ് ട്രാഫിക് നിയമപ്രകാരം ഒരാൾക്ക് 24 ബ്ലാക്ക് പോയിന്റുകൾ ലഭിച്ചാൽ ആറ് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കു ന്നതാണ്. അതിനാൽ മഴസമയത്ത് അതീവ ജാഗ്രതയോടെ വാഹന മോടിക്കാൻ ദുബായ് പോലീസ് നിർദ്ദേശിച്ചു.

ഉൾവിളിയെ തിരിച്ചറിയാം: മനസ്സിന്റെ കരുത്തും വ്യക്തതയും വർദ്ധിപ്പിക്കാൻ 9 വഴികൾ

0

നമ്മുടെ തിരക്കേറിയ ജീവിതത്തി നിടയിൽ പലപ്പോഴും കേൾക്കാതെ പോകുന്ന ഒന്നാണ് സ്വന്തം ഉള്ളിലെ ശബ്ദം അഥവാ ‘അന്തരാത്മാ വിന്റെ വിളി’ (Intuition). മനസ്സിന്റെ അസ്വസ്ഥതകൾ മാറ്റി, കൂടുതൽ വ്യക്തതയോടെ തീരുമാനങ്ങളെ ടുക്കാൻ നമ്മെ സഹായിക്കുന്ന ഈ ആന്തരിക ശക്തിയെ ഉണർത്താൻ സഹായിക്കുന്ന 9 പ്രായോഗിക മാർഗ്ഗങ്ങൾ താഴെ നൽകുന്നു:
1. ഡയറി എഴുത്ത് (Journaling)
മനസ്സിലെ ആശയക്കുഴപ്പങ്ങൾ നീക്കാനും സ്വയം തിരിച്ചറിയാനും ഉള്ള ഏറ്റവും മികച്ച വഴിയാണിത്.
* ചിന്താ പ്രവാഹം: ദിവസവും 10 മിനിറ്റ് സമയം നിശ്ചയിച്ച്, തടസ്സമി ല്ലാതെ മനസ്സിൽ വരുന്നത് എഴുതുക.
* ചോദ്യങ്ങൾ ചോദിക്കുക: “ഇന്ന് എന്നെ അലട്ടുന്ന കാര്യമെന്താണ്?”, “ഏത് തീരുമാനമെടുക്കാനാണ് ഞാൻ മടിക്കുന്നത്?” തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെ ത്താൻ ശ്രമിക്കുക.
2. ധ്യാനം (Meditation)
മനസ്സിലെ അനാവശ്യ ബഹളങ്ങൾ അടങ്ങുമ്പോഴാണ് ഉൾവിളി വ്യക്ത മാകുന്നത്.
* ശാന്തത ശീലിക്കുക: ദിവസവും 5-10 മിനിറ്റ് ശ്വാസഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുക. ഇത് ആന്തരിക ശബ്ദം കേൾക്കാൻ സഹായിക്കും.
* ശരീരത്തെ ശ്രദ്ധിക്കുക: ചിലപ്പോൾ ബുദ്ധിയേക്കാൾ വേഗത്തിൽ ശരീരം ചില സൂച നകൾ നൽകിയെന്നു വരാം. ശാരീരികമായ അസ്വസ്ഥതകളോ പോസിറ്റീവ് ആയ ഊർജ്ജമോ ശ്രദ്ധിക്കുക.
3. സ്വപ്നങ്ങൾ വിശകലനം ചെയ്യുക
ഉപബോധമനസ്സിന്റെ സന്ദേശങ്ങ ളാണ് സ്വപ്നങ്ങൾ.
* സ്വപ്നക്കുറിപ്പുകൾ: ഉണർന്നാലുടൻ കണ്ട സ്വപ്നങ്ങൾ എഴുതി വെക്കുക. ആവർത്തിച്ചു വരുന്ന ചിഹ്നങ്ങളോ സ്ഥലങ്ങളോ ശ്രദ്ധിക്കുക; അവ നിങ്ങളുടെ മനസ്സ് തരാൻ ശ്രമിക്കുന്ന പ്രധാന സന്ദേശമാകാം.
4. പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുക
യന്ത്രവൽകൃതമായ ലോകത്തു നിന്ന് മാറി പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നത് മനസ്സിനെ ശുദ്ധീകരിക്കും.
* നിശബ്ദമായ നടത്തം: ഫോണോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ പാർക്കിലൂടെയോ കടൽതീരത്തോ നടക്കുന്നത് ചിന്തകളിൽ വ്യക്തത കൊണ്ടുവരാൻ സഹായിക്കും. പ്രകൃതിയുടെ താളം നമ്മുടെ ഉള്ളിലെ താളവുമായി ഒത്തുപോ കാൻ ഇത് സഹായിക്കും.
5. ഡിജിറ്റൽ ഡിറ്റോക്സ് (Digital Detox)
സോഷ്യൽ മീഡിയയുടെയും വാർത്തകളുടെയും അതിപ്രസരം നമ്മുടെ സ്വന്തം ചിന്തകളെ മൂടിക്കളയുന്നു.
* വിവരങ്ങളിൽ നിന്നുള്ള അവധി: ദിവസവും ഒരു നിശ്ചിത സമയം ഇന്റർനെറ്റിൽ നിന്നും ഫോണിൽ നിന്നും വിട്ടുനിൽക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളി ല്ലാതെ സ്വതന്ത്രമായി ചിന്തിക്കാൻ ഇത് നിങ്ങളെ പ്രാപ്തനാക്കും.
6. ക്രിയാത്മകമായ വിനോദങ്ങളിൽ ഏർപ്പെടുക
യുക്തിപരമായ ചിന്തയേക്കാൾ സർഗ്ഗാത്മകമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഉൾവിളി കൂടുതൽ സജീവമാകും.
* ചിത്രരചനയോ സംഗീതമോ: നന്നായി വരയ്ക്കാൻ അറിയണ മെന്നില്ല, വെറുതെ നിറങ്ങൾ ചാലിക്കുന്നതോ പാട്ടു കേൾക്കു ന്നതോ മനസ്സിന്റെ മറ്റൊരു തലം തുറക്കാൻ സഹായിക്കും.
7. ‘അതെ’ എന്നും ‘അല്ല’ എന്നും പറയാൻ പഠിക്കുക
പലപ്പോഴും മറ്റുള്ളവരെ പ്രീണിപ്പി ക്കാൻ വേണ്ടി നാം നമ്മുടെ ഉൾവിളിയെ അവഗണിക്കാറുണ്ട്.
* സത്യസന്ധത: നിങ്ങളുടെ മനസ്സ് ‘അല്ല’ എന്ന് പറയുന്ന കാര്യങ്ങളോട് വിസമ്മതം പ്രകടിപ്പിക്കാൻ ശീലിക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസവും അന്തരാത്മാവു മായുള്ള ബന്ധവും വർദ്ധിപ്പിക്കും.
8. ഏകാന്തത ആസ്വദിക്കുക
മറ്റുള്ളവരോടൊപ്പം ആയിരിക്കു മ്പോൾ നാം അവരുടെ സ്വാധീന ത്തിലായിരിക്കും.
* സ്വയം കണ്ടെത്തൽ: ആഴ്ചയിലൊരിക്കലെങ്കിലും തനിയെ എവിടെയെങ്കിലും പോകാനോ ഇരിക്കാനോ സമയം കണ്ടെത്തുക. ഈ ഏകാന്തതയിൽ നിങ്ങളോട് തന്നെ സംസാരിക്കാൻ അവസരം ലഭിക്കും.
9. ലളിതമായ തീരുമാനങ്ങളിൽ ഉൾവിളി പരീക്ഷിക്കുക
വലിയ തീരുമാനങ്ങൾ എടുക്കുന്ന തിന് മുമ്പ് ചെറിയ കാര്യങ്ങളിൽ മനസ്സിന്റെ ശബ്ദം കേട്ടുനോക്കുക.
* പരിശീലനം: ഇന്ന് ഏത് ഭക്ഷണം കഴിക്കണം? ഏത് വഴിയിലൂടെ യാത്ര ചെയ്യണം? തുടങ്ങിയ ചെറിയ കാര്യങ്ങളിൽ യുക്തിയേക്കാൾ ഉപരിയായി മനസ്സിന് ആദ്യം തോന്നുന്നത് ചെയ്തു നോക്കുക. ഇത് ഉൾവിളിയിലുള്ള നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കും.
ഉപസംഹാരം
സ്വന്തം ഉൾവിളിയെ വിശ്വസിക്കുക എന്നത് പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റമല്ല. അതിന് നിരന്തരമായ പരിശീലനവും ക്ഷമയും ആവശ്യ മാണ്. ഈ മാർഗ്ഗങ്ങളിലൂടെ നിങ്ങൾ നിങ്ങളുമായിത്തന്നെ ആഴത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കുമ്പോൾ, ആ നിശബ്ദ ശബ്ദമായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ വഴികാട്ടി.

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹിക്കാൻ നിർദ്ദേശം

0

അബുദാബി :-യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: നമസ്കാരം വീടുകളിൽ നിർവഹി ക്കാൻ നിർദ്ദേശം.
യുഎഇയിൽ വ്യാഴാഴ്ച വൈകു ന്നേരം മുതൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തല ത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന നിർദ്ദേശങ്ങൾ: *വീടുകളിൽ നമസ്കരിക്കുക: മോശം കാലാവസ്ഥ കണക്കിലെ ടുത്ത് വിശ്വാസികൾ സുരക്ഷ മുൻനിർത്തി നമസ്കാരം വീടുകളിൽ തന്നെ നിർവഹിക്ക ണമെന്ന് ഔഖാഫ് (General Authority of Islamic Affairs, Endowments and Zakat) അറിയിച്ചു.

* വാങ്കിലെ മാറ്റം: മഴ ബാധിച്ച പ്രദേശങ്ങളിലെ പള്ളികളിൽ വാങ്ക് വിളിക്ക് പിന്നാലെ ‘നിങ്ങൾ വീടുകളിൽ വെച്ച് നമസ്കരിക്കുക’ (Pray in your homes) എന്ന് ഉച്ചഭാഷിണിയിലൂടെ അറിയിക്കാൻ ഇമാമുമാർക്ക് നിർദ്ദേശം നൽകി യിട്ടുണ്ട്.

*നമസ്കാരങ്ങൾ ഒന്നിച്ച് നിർവഹിക്കാം:കാലാവസ്ഥാ സാഹചര്യം പരിഗണിച്ച് പള്ളി കളിൽ നമസ്കാരം നടക്കുന്നു ണ്ടെങ്കിൽ, ദുഹർ-അസർ നമസ്കാരങ്ങളും മഗ്രിബ്-ഇഷാ നമസ്കാരങ്ങളും ഒന്നിച്ച് (ജംഅ് ആയി) നിർവഹിക്കാൻ ഇമാമു മാർക്ക് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

* യാത്രാ ജാഗ്രത: റോഡുകളിൽ അതീവ ജാഗ്രത പാലിക്ക ണമെന്നും വേഗത കുറച്ച് വാഹനം ഓടിക്ക ണമെന്നും ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങ ളോട് അഭ്യർത്ഥിച്ചു.
ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വിശ്വാസികളോടും പൊതുജനങ്ങളോടുംആവ ശ്യപ്പെട്ടു.

 

ദുബായിൽ മഴ കനക്കുമോ? വേനലും ശൈത്യവും പിന്നെ ‘മേഘം വിതയ്ക്കലും’; അറിയേണ്ടതെല്ലാം!

0

ദുബായ്: മനോഹരമായ തെളിഞ്ഞ നീലാകാശവും സുഖകരമായ കാലാവസ്ഥയുമാണ് ദുബായിലെ 365 ദിവസങ്ങളിൽ ഭൂരിഭാഗവും. എങ്കിലും, മണലാരണ്യ നഗരമായ ദുബായിലും അപൂർവ്വമായി മഴ എത്താറുണ്ട്. നിങ്ങൾ ദുബായ് സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന വരോ അതോ ഒരു കുട വാങ്ങണോ എന്ന് ആലോചിക്കുന്നവരോ ആണെങ്കിൽ ദുബായിലെ കാലാ വസ്ഥാ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.
ദുബായിൽ മഴക്കാലമുണ്ടോ?
ഔദ്യോഗികമായി പറഞ്ഞാൽ, ഉഷ്ണമേഖലാ രാജ്യങ്ങളിലേതു പോലെ ഒരു പ്രത്യേക ‘മഴക്കാലം’ ദുബായിലില്ല. ദുബായിലെ പ്രധാന സീസണുകൾ വേനലും ശൈത്യ വുമാണ്. ഇതിൽ ശൈത്യകാല ത്താണ് മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത്. യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, ദുബായിൽ പ്രതിവർഷം ശരാശരി 70 മിമി മുതൽ 150 മിമി വരെ മഴ മാത്രമേ ലഭിക്കാറുള്ളൂ. ലണ്ടനിൽ ലഭിക്കുന്ന 600-700 മിമി മഴയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
ദുബായിലെ ശൈത്യകാലം (Dubai Winter)
നിലവിലെ ശൈത്യകാലം ഡിസംബർ 21-നാണ് ഔദ്യോഗിക മായി ആരംഭിച്ചത്. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം യുഎഇ യിലെ ശൈത്യകാലത്തിന്റെ അവസാന ഘട്ടമായ ‘സ്കോർപിയോൺ സീസൺ’ (Scorpion Season) 2026 മാർച്ച് 20 വെള്ളിയാഴ്ചയോടെ അവസാ നിക്കും. ശരാശരി 24–27°C താപനില അനുഭവപ്പെടുന്ന ഈ സമയമാണ് ദുബായിലെ ഔട്ട്‌ഡോർ വിനോദങ്ങൾക്കും ഡൈനിംഗിനും ഏറ്റവും അനുയോജ്യം.
ദുബായിലെ വേനൽക്കാലം (Dubai Summer)
വേനൽക്കാലത്ത് ദുബായിൽ മഴ ലഭിക്കാൻ സാധ്യത വളരെ കുറവാണ്. 2026 ജൂൺ 21 ഞായറാ ഴ്ചയാണ് ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുന്നത്. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങ ളിൽ തന്നെ ചൂടും ഹുമിഡിറ്റിയും വർദ്ധിച്ചു തുടങ്ങും. ചില സമയങ്ങ ളിൽ താപനില 40°C കടക്കാറുണ്ട്. 2024-ൽ യുഎഇയുടെ ചില ഭാഗങ്ങ ളിൽ 50°C വരെ ചൂട് രേഖപ്പെടുത്തി യിരുന്നു.
എന്താണ് ക്ലൗഡ് സീഡിംഗ് (Cloud Seeding)?
യുഎഇയിൽ മഴയുടെ അളവ് വർദ്ധിപ്പിക്കാൻ കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിനെയാണ് ‘ക്ലൗഡ് സീഡിംഗ്’ എന്ന് വിളിക്കു ന്നത്. “മേഘങ്ങളിൽ സിൽവർ അയോഡൈഡ് പോലുള്ള രാസക ണങ്ങൾ വിതറി കൃത്രിമ മായി മഴ പെയ്യിക്കുന്ന രീതിയാണിത്. ഒന്നുകൂടിലളിതമായി പറഞ്ഞാൽ, മഴ പെയ്യാൻ സാധ്യതയുള്ള മേഘ ങ്ങളിലേക്ക് പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ച് രാസവസ്തുക്കൾ (സിൽവർ അയോഡൈഡ്) സ്പ്രേ ചെയ്യുന്നു. ഇത് മേഘത്തിനുള്ളിലെ ജലകണങ്ങളെ ഒന്നിച്ച് ചേർ ക്കാനും വേഗത്തിൽ മഴയായി താഴേക്ക് പതിക്കാനും സഹായി ക്കുന്നു. ഇതാണ് യുഎഇയിൽ മഴ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതി കവിദ്യ.  1990-കളുടെ അവസാനം മുതൽ യുഎഇ ഈ സാങ്കേതി കവിദ്യ ഉപയോഗിക്കു ന്നുണ്ട്. ഇതുവഴി ഓരോ വർഷവും ലഭിക്കുന്ന മഴയുടെ അളവിൽ കുറഞ്ഞത് 15 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. മേഘങ്ങളുടെ മഴ പെയ്യിക്കാനുള്ള ശേഷി കൂടുതൽ കൃത്യമായി വിശകലനം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും യുഎഇയിൽ നടന്നുവരുന്നു.

 

 

 

 

ദുബായിൽ സ്കൂളുകളിൽ വിദൂര വിദ്യാഭ്യാസം രണ്ടാഴ്ച കൂടി തുടരും; രക്ഷിതാക്കൾക്ക് ജോലിയിൽ ഇളവ്

0

ദുബായ്: യുഎഇയിൽ സ്‌കൂളുക ളുടെയും സർവകലാശാലകളു ടെയും മധ്യവേനൽ അവധിക്ക് ശേഷമുള്ള പഠനം രണ്ടാഴ്ച ത്തേക്ക് കൂടി ഓൺലൈനായി തുടരുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ ഏപ്രിൽ 3 വെള്ളിയാഴ്ച വരെ യാണ് നിലവിൽ ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെയും അധ്യാപക രുടെയും സുരക്ഷ കണക്കിലെടു ത്താണ് ഈ താൽക്കാലിക നടപടി. ദുബായിലെ സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാ യിരിക്കും.
പ്രധാന വിവരങ്ങൾ:
* ദൂരപഠനം: ഏപ്രിൽ 3 വരെ എല്ലാ ക്ലാസുകളും ഓൺലൈൻ വഴിയാ യിരിക്കും. സാഹചര്യം വിലയിരു ത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.
* അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്: വിദ്യാർത്ഥികൾക്കൊപ്പം ജീവന ക്കാരും ഈ കാലയളവിൽ വീട്ടിലി രുന്ന് ജോലി ചെയ്യേണ്ടതാണ്.
* നേരിട്ടുള്ള ക്ലാസുകൾ: ഏതെങ്കിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ട് ക്ലാസുകൾ നടത്തണമെന്ന് നിർബന്ധമുണ്ടെങ്കിൽ പ്രത്യേക അനുമതിക്കായി അപേക്ഷിക്കാ വുന്നതാണ്.
രക്ഷിതാക്കൾക്ക് ആശ്വാസം: വർക്ക് ഫ്രം ഹോം വിദൂര വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി തടസ്സപ്പെടാത്ത രീതിയിൽ ‘ഫ്ലെക്സിബിൾ റിമോട്ട് വർക്ക്’ (വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം) ഇവർക്ക് ഉപയോഗ പ്പെടുത്താം.
* ആർക്കൊക്കെ ലഭിക്കും: നഴ്സറി മുതൽ ഗ്രേഡ് 8 വരെയുള്ള കുട്ടിക ളുടെ മാതാപിതാക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
* ലക്ഷ്യം: ‘കുടുംബ വർഷം’ (Year of the Family) പദ്ധതിയുടെ ഭാഗമാ യാണ് കുട്ടികളുടെ പഠനത്തിന് പിന്തുണ നൽകാൻ രക്ഷിതാ ക്കൾക്ക് ഈ സൗകര്യം ഒരുക്കിയിരി ക്കുന്നത്.
സാഹചര്യങ്ങൾ ആഴ്ചതോറും വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും വിലയിരുത്തി വരികയാണ്.

ദുബായിൽ ഈ ആഴ്ച്ച കനത്ത മഴക്ക് സാധ്യത: യാത്രക്കാർ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയർലൈൻ മുന്നറിപ്പ്

0

ദുബായ്: ഈ ആഴ്ച ദുബായിൽ ശക്തമായ മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയു ള്ളതിനാൽ വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എമിറേറ്റ്സ് എയർലൈൻ. മാർച്ച് 23 തിങ്കൾ മുതൽ മാർച്ച് 27 വെള്ളിയാഴ്ച വരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴി യാത്ര ചെയ്യുന്നവർ കൃത്യസമയത്തിന് മുൻപേ വിമാനത്താവളത്തിൽ എത്തണ മെന്ന് അധികൃതർ അറിയിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
* സമയക്രമം: വിമാനം പുറപ്പെടു ന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കുക. റോഡുകളിലെ കാഴ്ചാപരിധി കുറയാനും ഗതാഗത തടസ്സ ങ്ങൾക്കും സാധ്യതയുള്ളതിനാ ലാണിത്.
* ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് വിമാന ത്തിന്റെ നിലവിലെ സമയം (Flight Status) ഓൺലൈനായോ ഇമെയിൽ വഴിയോ പരിശോധി ക്കേണ്ടതാണ്.
* ഡിഎക്സ്ബി (DXB), അൽ മക്തൂം എയർപോർട്ട്: ദുബായ് എയർപോർട്ട്സ് അതോറിറ്റിയും സമാനമായ നിർദ്ദേശം യാത്ര ക്കാർക്ക് നൽകിയിട്ടുണ്ട്. എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സർവീസുകളിൽ മാറ്റമുണ്ടോ എന്ന് ഉറപ്പുവരുത്തുക.
സുരക്ഷാ നിർദ്ദേശങ്ങൾ
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ദുബായ് പോലീസും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകി:
* അനാവശ്യ യാത്രകൾ ഒഴിവാക്കുക: അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ മഴയുള്ള സമയത്ത് വാഹനങ്ങൾ പുറത്തെ ടുക്കരുത്.
* ജാഗ്രത പാലിക്കുക: വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും താഴ്ന്ന ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
* വാഹനമോടിക്കുമ്പോൾ: വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്ക ണമെന്നും ദുബായ് പോലീസ് നിർദ്ദേശിച്ചു.മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം വിമാന സർവീസുകളിൽ നേരത്തെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, എമിറേറ്റ്സ് ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.