തായ്‌ലൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ സഞ്ചാ രികൾക്ക് ഇനി അധിക ചിലവ് വരുന്നു. ദീർഘകാലമായി ചർച്ചയി ലുള്ള 300 ബാറ്റ് (ഏകദേശം 750 രൂപ) ടൂറിസ്റ്റ് എൻട്രി ഫീ നടപ്പിലാ ക്കാൻ പുതിയ ‘അനുട്ടിൻ 2’ സർക്കാർ നീക്കം തുടങ്ങി. വരാനിരിക്കുന്ന ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ഇതിനായുള്ള നിർദ്ദേശം സമർപ്പിക്കും.
പ്രധാന മാറ്റങ്ങൾ
*1. 300 ബാറ്റ് പ്രവേശനഫീ
വിമാനമാർഗ്ഗം എത്തുന്ന വിദേശ സഞ്ചാരികളിൽ നിന്നാണ് ഈ തുക ഈടാക്കുക. നേരത്തെ കരമാർ ഗ്ഗവും കടൽമാർഗ്ഗവും എത്തുന്ന വർക്ക് 150 ബാറ്റ് ഈടാക്കാൻ ആലോചിച്ചിരുന്നെങ്കിലും, അതിർത്തി കടന്ന് ദിവസേന യാത്ര ചെയ്യുന്നവരെ ബാധിക്കാതിരി ക്കാൻ ആ തീരുമാനം തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.
*2. പേരുമാറ്റം:
നേരത്തെ ഈ നികുതിയെ ‘കാ-യാബ്-ഫാൻ-ദിൻ’ (മണ്ണിൽ ചവിട്ടുന്നതിനുള്ള ഫീ) എന്നായി രുന്നു തായ് ഭാഷയിൽ വിശേഷിപ്പി ച്ചിരുന്നത്. എന്നാൽ ഇത് വിനോദസഞ്ചാരികൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന് ഭയന്ന് കൂടുതൽ സൗഹൃദപരമായ മറ്റൊരു പേര് നൽകാനാണ് സർക്കാർ തീരുമാനം.
*3. വിസ നിയമങ്ങളിൽ മാറ്റം:
നിലവിൽ പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ലഭിക്കുന്ന 60 ദിവസത്തെ വിസ രഹിത താമസം 30 ദിവസമായി കുറയ്ക്കാൻ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലും വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നീക്കം. എന്നാൽ ആവശ്യമെങ്കിൽ 30 ദിവസത്തേക്ക് കൂടി ഇത് നീട്ടി നൽകാനുള്ള സൗകര്യം ഉണ്ടാകും.
യാത്രക്കാർ ശ്രദ്ധിക്കാൻ:
നിലവിൽ തായ്‌ലൻഡിലേക്ക് പോകുന്നവർ യാത്രയ്ക്ക് മൂന്ന് ദിവസം മുൻപായി തായ്‌ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ് (TDAC)ഓൺലൈനായി സമർപ്പി ക്കേണ്ടതുണ്ട്.
* നിങ്ങളുടെരാജ്യത്തിനനുസരിച്ച് സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസകൾ ആവശ്യമായി വന്നേക്കാം.
ഈ മാറ്റങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ പ്രാബല്യത്തിൽ വരും. തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നവർ പുതിയ നിയമങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും



