spot_img

റമദാൻ കാലത്ത് ദുബായ് സന്ദർശിക്കുന്നവരും , പ്രവാസികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published:

ദുബായ്: യുഎഇയിൽ വിശുദ്ധ റമദാൻ മാസം ആഗതമാകുമ്പോൾ സ്വദേശികളും വിദേശികളും ഒരുപോലെ ഈ പുണ്യമാസത്തെ വരവേൽക്കാനുള്ള ഒരുക്കത്തി ലാണ്. പ്രാർത്ഥനയുടെയും ദാനധർമ്മങ്ങളുടെയും ഈ കാലയളവിൽ ദുബായിലെത്തുന്ന സഞ്ചാരികളും പുതിയതായി എത്തിയ പ്രവാസികളും അറിഞ്ഞി രിക്കേണ്ട ചില പ്രധാന കാര്യങ്ങ ളുണ്ട്. പ്രാദേശിക സംസ്കാരത്തെ ബഹുമാനിച്ചുകൊണ്ട് ഈ മാസം എങ്ങിനെ മനോഹരമാക്കാം എന്നതിനായുള്ള ഒരു മാർഗ്ഗനിർ ദ്ദേശമാണിത്.
പൊതുസ്ഥലങ്ങളിലെ പെരുമാറ്റം
മുസ്ലിം വിശ്വാസികൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നോമ്പ് അനുഷ്ഠിക്കുന്ന സമയമായ തിനാൽ, പൊതുസ്ഥലങ്ങളിൽ പരസ്യമായി ആഹാരം കഴിക്കു ന്നതും പാനീയങ്ങൾ കുടിക്കുന്നതും പുകവലിക്കുന്നതും ഒഴിവാക്കണം. എന്നാൽ നോമ്പ് നോൽക്കാത്ത വർക്കായി റെസ്റ്റോറന്റുകളും കഫേകളും സാധാരണ പോലെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
വസ്ത്രധാരണവും സംഗീതവും
റമദാൻ കാലത്ത് കൂടുതൽ മാന്യമായ രീതിയിലുള്ള വസ്ത്ര ധാരണം പിന്തുടരാൻ അധികൃതർ നിർദ്ദേശിക്കുന്നു. പ്രത്യേകിച്ചും സാംസ്കാരിക കേന്ദ്രങ്ങളിലും ചരിത്ര സ്മാരകങ്ങളിലും സന്ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കണം. അതുപോലെ തന്നെ, പൊതുസ്ഥലങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കുന്നതും ശബ്ദമു ണ്ടാക്കുന്നതും ഒഴിവാക്കേ ണ്ടതാണ്.
മാറുന്ന സമയക്രമങ്ങൾ
റമദാൻ മാസത്തിൽ ദുബായിലെ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ പ്രകടമാകും:
* ജോലി സമയം: നോമ്പ് എടുക്കു ന്നവരാണെങ്കിലും അല്ലെങ്കിലും എല്ലാ ജീവനക്കാർക്കും ജോലി സമയം പ്രതിദിനം രണ്ട് മണിക്കൂർ കുറയും.
* ഷോപ്പിംഗ് മാളുകൾ: മാളുകൾ രാത്രി വൈകിയും (പുലർച്ചെ 1 മുതൽ 2 മണി വരെ) പ്രവർ ത്തിക്കും.
* പാർക്കിംഗ്: പെയ്ഡ് പാർക്കിംഗ് സമയങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതത് സമയത്തെ അറിയിപ്പുകൾ ശ്രദ്ധിക്കുക.
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
ഇഫ്താർ സമയത്തിന് തൊട്ടുമു മ്പുള്ള സമയങ്ങളിൽ റോഡുകളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. നോമ്പ് തുറക്കാ നായി പോകുന്ന ഡ്രൈവർമാർക്ക് ക്ഷീണമോ ധൃതിയോ ഉണ്ടാകാ മെന്നതിനാൽ ഈ സമയത്ത് വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. കൂടാതെ, ഇഫ്താർ സമയത്ത് ടാക്സി ഡ്രൈവർമാരും നോമ്പ് തുറക്കാൻ പോകുന്നതിനാൽ ടാക്സികൾ ലഭിക്കാൻ പ്രയാസമുണ്ടായേക്കാം; അതിനാൽ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക.
സാംസ്കാരിക അനുഭവം
ദുബായിലെ റമദാൻ പീരങ്കികൾ മുഴങ്ങുന്നത് കാണുന്നതും ഇഫ്താർ വിരുന്നുകളിൽ പങ്കുചേരു ന്നതും വേറിട്ടൊരു അനുഭവമാ യിരിക്കും. ഇഫ്താർ വിരുന്നുക ളിലേക്ക് ക്ഷണിക്കപ്പെട്ടാൽ അത് സ്വീകരിക്കുന്നത് പ്രാദേശിക സംസ്കാരത്തോടുള്ള ബഹുമാനമായി കണക്കാക്ക പ്പെടുന്നു.റമദാൻ വിപണികളും കമ്മ്യൂണിറ്റി ഇവന്റുകളും സന്ദർശി ക്കുന്നതിലൂടെ യുഎഇയുടെ അതിഥി സൽക്കാരവും പാരമ്പ ര്യവും നേരിട്ട് അനുഭവിക്കാൻ സാധിക്കും.

Cover Story

Related Articles

Recent Articles