അബുദാബി:-അബുദാബി റൂട്ട് നമ്പർ65-ൽ പരിസ്ഥിതി സൗഹൃദ ഹരിതബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു.2030-ഓടെ അബുദാബിയെ പൊതുഗതാഗത ഗ്രീൻ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റം.
ഹൈഡ്രജൻ, വൈദ്യുതോർജ്ജം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളാൽ പ്രവർത്തിക്കുന്ന ഗ്രീൻ ബസുകളായിരിക്കും റൂട്ട് നമ്പർ.65 പൂർണ്ണമായും പ്രവർത്തിപ്പിക്കുക. അബുദാബി മൊബിലിറ്റി നഗരത്തിലെ പൊതുഗതാഗത ത്തിൻ്റെ 50 ശതമാനവും ഹരിത ബദലുകളാക്കി മാറ്റുന്നതിലൂടെ ഡീകാർബണൈസേഷൻ എന്ന മഹത്തായ ലക്ഷ്യം കൈവരിക്കാണ് ലക്ഷ്യമിടുന്നത്. ഈ സംരംഭം പ്രതിദിനം 200 ടൺ കാർബൺ കുറയ്ക്കുന്നതിന് കാരണമാകും, ഇത് 14,700 കാറുകൾ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമാണിത്. എമിറേറ്റിലുടനീളം സുസ്ഥിരമായ പാരിസ്ഥിതിക പരിഹാരങ്ങൾ പ്രോത്സാഹിപ്പി ക്കുന്നതിനും ഉദ്‌വമനം കുറയ്ക്കു ന്നതിനുമുള്ള അബുദാബി മൊബി ലിറ്റിയുടെ പ്രതിബദ്ധതയെ ഈ നടപടി പ്രതിഫലിപ്പിക്കുന്നു.
അബുദാബി ദ്വീപിലെ ഏറ്റവും തിര ക്കേറിയ റൂട്ടുകളിലൊന്നിലാണ് റൂട്ട് നമ്പർ 65.നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത റൂട്ടുകളിലൊന്നായ ഇത് മറീന മാളിനെയും അൽ റീം ഐലൻ ഡുമായി ബന്ധിപ്പിക്കുന്നത്. പ്രതിദിനം ഏകദേശം 6,000 യാത്രക്കാരെ ഉൾക്കൊള്ളുകയും പ്രതിദിനം 2,000 കിലോമീറ്ററില ധികം സഞ്ചരിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ ഈ വലിയൊരു വിഭാഗം യാത്ര ക്കാർക്ക് സേവനം നൽകുന്നതിന് പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങൾ നൽകേണ്ടതിൻ്റെ പ്രാധാന്യം ഇത് എടുത്തുകാണി ക്കുന്നു.ക്യാപിറ്റൽ പാർക്കിനെ ഖലീഫ സിറ്റിയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 160, അബുദാബി സിറ്റിയെ സായിദ് ഇൻ്റർനാഷണൽ എയർപോർ ട്ടുമായി ബന്ധിപ്പിക്കുന്ന റൂട്ട് എ2 എന്നിവ പോലുള്ള മറ്റ് റൂട്ടുകൾ ഉൾപ്പെടുത്തുന്നതിനായി ഗ്രീൻ ബസ്സുകളുടെ ഉപയോഗം വിപുലീകരിച്ചുകൊണ്ട് അബുദാബി മൊബിലിറ്റി അതിൻ്റെ സുസ്ഥിര ശ്രമങ്ങൾ തുടരുന്നു. അബുദാബിയിലെ പൊതുഗതാഗത അനുഭവം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നൂതന ഗതാഗത തന്ത്രത്തിൻ്റെ ഭാഗമാണ് ഈ റൂട്ടുകൾ.
ഹരിത ബസുകൾ ഹൈഡ്രജനും വൈദ്യുതോർജ്ജവുംഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, നൂതന ബാറ്ററി സാങ്കേതികവിദ്യകളും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഉപയോഗിച്ച് സീറോ എമിഷൻ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നു. ഈ സാങ്കേതിക മാറ്റം ഹരിതഗൃഹ വാതക ഉദ്‌വമനവും പ്രവർത്തന ഊർജ്ജ ഉപഭോഗവും ഗണ്യമായി കുറയ്ക്കുന്നു.


മാത്രമല്ലഈ ആഘോഷം കുട്ടിക ളിൽ സ്നേഹം,സഹോദര്യം, സഹവർത്തിത്വം, എന്നിവ നൽ കുന്നു എന്നാണ് എമറാത്തികളുടെ വിശ്വാസം. മാത്രമല്ല ഇത് സത്യസന്ധമായി നോമ്പ് നോൽ ക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . അതോടൊപ്പം അതിലൂടെ അയൽക്കാർക്കും ബന്ധുക്കൾക്കും ഇടയിലുള്ള സാമൂഹിക ബന്ധം ശക്തിപ്പെടു ത്തുന്നതിനുള്ള ഒരു അവസരമായി ഗർഗിയാൻ മാറുന്നു. ഇതിലൂടെ സമൂഹത്തിനുള്ളിൽ സ്നേഹവും വാത്സല്യവും വളർത്തുന്നു. ഇത് ഉദാരത, ദാനം, സമൂഹ സന്തോഷം എന്നിവയുടെ ഇസ്‌ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
റമസാൻ മാസത്തിന്റെ മധ്യത്തിൽ, പ്രത്യേകിച്ച് 15 തീയതി രാത്രിയാണ് പ്രധാനമെങ്കിലും 13, 14 രാത്രിക ളിലും ഇതിന്റെ ആഘോഷം കാലേ ക്കൂട്ടി തുടങ്ങും. കുട്ടികൾക്ക് മധുരസമൃദ്ധമായ ഒരു അനുഭവം നൽകുന്ന ഈ ആഘോഷം കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഇറാക്ക്, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമാണ്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗിർജിയൻ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നത്. കുവൈറ്റിലും സൗദി അറേബ്യയിലും ഇത് ‘ഗിർഗിയൻ’ അല്ലെങ്കിൽ ‘ഗെർജിയാൻ’ എന്നും ഖത്തറിൽ ‘ഗരങ്കാവോ’ എന്നും ബഹ്‌റൈനിൽ ‘ഗർഗാവോ’ എന്നും ഒമാനിൽ ‘ഗരൻഗാഷോ’ എന്നും ഇറാഖിൽ ‘മഗീന കർക്കിയാൻ’ എന്നും യുഎഇയിൽ ‘ഹാഗ് അള്ളാ’ എന്നും അറിയപ്പെടുന്നത്..കുട്ടികൾ വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നു എന്നത് ഈ ആഘോഷത്തെ ഏറെ വർണ്ണഭമാക്കുന്നത്.ആൺകുട്ടികൾ സുവർണ്ണവർണ്ണ നൂലുകളാൽ ചിത്രതുന്നലുകൾ നടത്തിയ പാരമ്പര്യ കുപ്പായങ്ങളും മേൽ വസ്ത്രങ്ങളും ശിരോവസ്ത്ര വുമൊക്കെ ധരിക്കുമ്പോൾ, പെൺകുട്ടികൾ എംബ്രോയിഡറി ചെയ്ത മിന്നിതിളങ്ങുന്ന വസ്ത്രങ്ങളും സ്വർണ്ണം പോലുള്ള വയുടെ കരകൗശല, ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച അലങ്കാര ങ്ങളും തലയിൽ അണിയും. ഇഫ്താറൊക്കെ കഴിയുന്നോ തൊടെ അയൽപക്കങ്ങളിലുള്ള കുട്ടിക്കൂട്ടങ്ങൾ ആഘോഷത്തോടെ റമസാൻ സന്ദേശമുണർത്തുന്ന വായ്ത്താരികളും കൊട്ടും പാട്ടുമായി വാദ്യതാളങ്ങളുടെ അകമ്പടിയോടെ അയൽ വീടുകളിലേക്ക് കടന്നുച്ചെല്ലും,
അപ്പോൾ ഇവർക്കായി അയൽ വീടുകളിൽ മധുരപലഹാരങ്ങളും, മിഠായികളും പലതരം നട്സുകളും കേക്കുകളും ഉൾക്കൊള്ളുന്ന സമ്മാനപൊതികളുമൊക്കെ കുട്ടിസംഘങ്ങൾക്ക് കൈനിറയെ നൽകാൻ കാത്തുവച്ചിട്ടുണ്ടാവും. ഗർഗിയൻ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല, കുടുംബ ങ്ങളും സ്ഥാപനങ്ങളുമൊക്കെ പങ്കെടുക്കുന്നു. സമ്മാനങ്ങൾ വിതരണം ചെയ്യുക, മത്സരങ്ങൾ നടത്തുക, പരമ്പരാഗത പ്രകടനങ്ങൾ പ്രദർശിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി ചാരിറ്റബിൾ സംഘടനകളും കമ്പനികളും ഈ അവസരത്തി നായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയിൽ, ലുലു പോലുള്ള പ്രധാന മാളുകളിലും നെസ്റ്റോ അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിലുമൊക്കെ ഓഫറുകളുമായി ഗിർഗിയാൻ ആഘോഷിക്കുന്നതിനുള്ള ക്രമീകരണം ചെയ്യാറുണ്ട്. ഗിർഗിയൻ്റെ ചരിത്രവും പാരമ്പ്യര്യവും ഐതിഹ്യവും ഇപ്പോഴും അജ്ഞാതമാണ്, എന്നാൽ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത് ഈ പാരമ്പര്യം മുഹമ്മദ് നബി (സ) യുടെ ചെറുമകൻ ഹസൻ ഇബ്നു അലി ജനിച്ച കാലത്താണ് ആരംഭിച്ചതെന്നാണ്. തൻ്റെ നവജാതശിശുവിൻ്റെ ജനനം ആഘോഷിക്കാൻ, പ്രവാചകൻ്റെ മകൾ ഫാത്തിമ റമദാൻ 15-ന് ആളുകൾക്ക് നിറമുള്ള പഞ്ചസാര ക്യൂബുകൾ വിതരണം ചെയ്ത പ്പോൾ. “അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ” എന്ന് അർത്ഥം വരുന്ന “ഖറത്ത് അൽ ഐൻ, ഖറത്ത് അൽ ഐൻ” എന്ന് പാടി മദീനയിലെ കുട്ടികൾ പ്രവാചകൻ്റെ വീടിന് ചുറ്റും ഒത്തുകൂടിയത്തിൻ്റെ ഓർമ്മ പുതുക്കുന്നതാണ് ഈ ആഘോഷം എന്നാൽ മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത്, മധുരപലഹാരങ്ങൾ നിറച്ച ടിൻ ബക്കറ്റുകൾ ഒരുമിച്ച് ക്ലിക്കുചെയ്യുന്ന ശബ്ദമായ ‘ഖർഖ’ എന്ന അറബി പദത്തിൽ നിന്നാണ് ഗിർഗിയൻ ഉരുത്തിരിതെന്നും പറയപ്പെടുന്നു ചരിത്രവും ഐതിഹ്യവും എന്തു തന്നെ ആയാലും ഗിർഗിയാൻ നൽകുന്ന സന്ദേശം സ്നേഹവും പങ്കുവയ്ക്ക ലുമാണ്,
അര്‍ഹരായ എല്ലാവരേയും പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ സി സജീവ് തൈക്കാടും വ്യക്തമാ ക്കി. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഡയറക്ടന്മാരായ എ.നാസറുദ്ധീൻ, ആർ സതികുമാർ, റഷീദ് റസ്റ്റം, എം നാസർ പൂവച്ചൽ നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
വിദേശത്ത് തൊഴില്‍ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീ ലനം, വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകള്‍ എന്നിവ യ്ക്കായി പലിശ സബ്‌സിഡിയോടെ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികള്‍ ചേര്‍ന്നതാണ് ഇത്. 36 മാസ തിരിച്ചടവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് അര്‍ഹരായ അപേക്ഷകര്‍ക്ക് വായ്പയായി ലഭിക്കുക.അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃത്യമായി വായ്പാ തിരിച്ചടവിന് നാലു ശതമാനം (പ്രതിവര്‍ഷം) പലിശ സബ്സിഡി 30 മാസത്തേക്ക് നല്‍കും. ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്‌സ് വഹിക്കും. വീസ സ്റ്റാമ്പിംഗ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍ മുതലായ വയ്ക്കുള്ള ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താവുന്ന താണ്.

ലോകത്തിലെ ഏറ്റവും വരണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന യു.എ.ഇയിലെ ഈ കാലവസ്ഥ വെതിയാനം അന്താരാ ഷ്ട്ര സമൂഹം അൽഭുത ത്തോടെയാണ് നോക്കിക്കണ്ടത് അന്ന് യുഎഇയിലെ ചില പ്രദേശ ങ്ങളിൽ മഴയുടെ തീവ്രത മണിക്കൂ റിൽ 130 കിലോമീറ്റർ വരെ വേഗത യിൽ ആയിരുന്നു – യുഎഇയിൽ ചില ഇടങ്ങളിലെ മരങ്ങൾ പിഴുതെറിയപ്പെട്ടു. ജനാലകൾ തകർന്നു. കെട്ടിടങ്ങളിൽ നിന്ന്പരസ്യബോർഡുകൾ മഴയോടൊപ്പം നിരത്തുകളിലേയ്ക്ക് അടർന്നു വീണു..നിരവധി റോഡപകടങ്ങൾ റിപ്പോർട്ട്ചെയ്തു; വാടികൾവെള്ളത്തിനടിയിലായി,സ്കൂളുകൾ അടച്ചു, കനത്ത മഴ ബാധിത പ്രദേശങ്ങളിലെ ഓഫീസു കൾ നേരത്തെ അടച്ചു.ദുബായിൽ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള ഏഴ് മണിക്കൂറി നിടെ 253 വാഹനാപകടങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. 3,200 ഓളം എമർജൻസി കോളുകളും ചെയ്തു. പ്രധാന റോഡുകൾ തുറന്നിരുന്നെങ്കിലുംഗതാഗതം മന്ദഗതിയിലായിരുന്നു.
“മണിക്കൂറിൽ 50-60 മില്ലിമീറ്ററിൽ കൂടുതൽ (മഴ) പ്രതീക്ഷിക്കാ മെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ഇത് പ്രവചിച്ചതിലും കൂടുതലായിരുന്നു,
അഡ്‌നോക് സ്ഥിതിചെയ്യുന്ന ഷെയ്ഖ് ഖലീഫ കോംപ്ലക്‌സ് ഉൾ പ്പെടെയുള്ള ഓഫീസ് കെട്ടിടങ്ങൾ ഒഴിപ്പിച്ചു.ഖലീഫ സിറ്റിയിലെ ജെംസ് അമേരിക്കൻ അക്കാദമി ഉൾപ്പെടെ അബുദാബിയിലുടനീളം വിവിധ സ്ഥലങ്ങളിൽ നാശന ഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
എമിറേറ്റിൽ ഒമ്പത് മണിക്കൂറോളം ഇടത്തരം മുതൽ കനത്ത മഴ പെയ്തതിൻ്റെ ഫലമായി ഷൗക്കയും അൽ ഹൈലും ഉൾപ്പെടെയുള്ള അണക്കെട്ടുകളിൽ വെള്ളം നിറഞ്ഞു; വാദി മായ്, വാദി സാഹ്ം; സഫാദ് അൽ തുവീൻ; വാദി അൽ അബദേല; അൽ ഹലാഹ്; ത്വബാൻ; അൽ സെയ്ജി; മെർ-ബയും ഗഡ്ഫയും. വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് പോലീസ് ചില റോഡുകൾ അടച്ചിടുകയും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾ മാറിനിൽ ക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കനത്ത മഴ ഒരു സ്കൂളിനെയും ബാധിച്ചിട്ടില്ലെന്ന് ഫുജൈറ വിദ്യാഭ്യാസ മേഖല അറിയിച്ചെങ്കിലും വിദ്യാർത്ഥികളെ നേരത്തെ വീട്ടിലേക്ക് അയച്ചു.
നിർത്താതെ പെയ്ത മഴ ഷാർജ യിലെ പ്രധാന റോഡുകളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാ യെങ്കിലും ചെറിയ അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഗതാഗതം ക്രമീകരിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഷാർജയിൽ അധികാരികൾ പട്രോളിംഗ് വർദ്ധിപ്പിച്ചു. അജ്മാനിലെ പോലീസ് ഉദ്യോഗസ്ഥർ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ 33 ലധികം പട്രോളിംഗിനെ വിന്യസിച്ചു. ദുബായിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന്, അൽഖൂസ് വ്യാവസായിക മേഖലയിലെ വെള്ളക്കെട്ടുള്ള തെരുവുകളിൽ നിന്ന് വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ വീണ്ടെടുക്കാൻ ആളുകൾ പരക്കംപായുന്ന കാഴ്ച സാധാരണ കാഴ്ചയായി. ദുബായിലെ കനത്ത മഴയെ അതിജീവിക്കാനായി ആളുകൾ കുടയുമായി നടക്കുന്ന കാഴ്ച നഗരവാസികൾക്ക് പുതിയ അനുഭവമായി.കനത്ത മഴ ദുബായിലെ ജനജീവിതത്തെ താൽക്കാലിക ബാധിച്ചെങ്കിലും പ്രവാസികൾ അടങ്ങുന്ന യുഎഇ നിവാസികൾ അതിനെയെല്ലാം അതിജീവിയ്ക്കുക തന്നെ ചെയ്തു.

ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ശബ്ദത്തിലാണ് ട്രെയിലറിലെ വോയിസ് ഓവര്‍.